ചെന്നൈ: കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേയ്ക്ക് സഞ്ചരിക്കുകയായിരുന്ന കാറിൽ നിന്ന് മനുഷ്യന്റേതെന്ന്
സംശയിക്കുന്ന അവയവങ്ങൾ കണ്ടെത്തി. തമിഴ്നാട്ടിലെ തേനിയിലേയ്ക്കുള യാത്രാമദ്ധ്യേ കേരള അതിർത്തിയോട് ചേർന്ന് ഉത്തമപാളയത്ത് നിന്നാണ് മൂവർ സംഘത്തെ പൊലീസ് പിടികൂടിയത്. ഇവർ സഞ്ചിരിച്ചിരുന്ന സ്കോർപ്പിയോ കാറിൽ നിന്ന് നാവ്, ഹൃദയം, കരൾ എന്നീ അവയവഭാഗങ്ങളാണ് കണ്ടെത്തിയത്. ഇവ മനുഷ്യന്റേത് തന്നെയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.
പൂജ ചെയ്ത നിലയിലാണ് പൊലീസ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. അതിനാൽ തന്നെ ദുർമന്ത്രവാദത്തിനായാണ് ശരീര ഭാഗങ്ങൾ ഉപയോഗിച്ചതെന്നാണ് സംശയം.
ശരീര ഭാഗങ്ങൾ വീട്ടിൽ സൂക്ഷിച്ചാൽ ഐശ്യര്യം വർദ്ധിക്കുമെന്ന വിശ്വാസത്തിന്റെ പുറത്താണ് കടത്തിക്കൊണ്ട്
പോയതെന്നാണ് പ്രതികൾ പൊലീസിനെ അറിയിച്ചത്. പത്തനംതിട്ട ജില്ലയിൽ നിന്നാണ് അവയവം വാങ്ങിയതെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
പിടികൂടിയ അവയവങ്ങൾ മനുഷ്യന്റേതാണോ എന്നറിയാൻ പൊലീസ് ശാസ്ത്രീയ പരിശോധനയെ ആശ്രയിക്കേണ്ടി വരും.
Post a Comment