തിരിച്ച് സ്‌നേഹിച്ചില്ലെങ്കിൽ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ല, പതിമൂന്നുകാരിയുടെ ആത്മഹത്യയിൽ യുവാവ് പിടിയിൽ

 



കളമശേരി: പതിമൂന്നുകാരി ആത്മഹത്യ ചെയ്ത കേസിൽ കളമശേരി രാജഗിരി ചുള്ളിക്കാവ് അമ്പലത്തിന് സമീപം പള്ളിപ്പറമ്പിൽ വീട്ടിൽ ഫെബിൻ എന്നറിയപ്പെടുന്ന നിരഞ്ചനെ (20) പൊലീസ് അറസ്റ്റുചെയ്തു.കഴിഞ്ഞ മാസം 12നാണ് പെൺകുട്ടിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

യുവാവിന്റെ ശല്യത്തെത്തുടർന്ന് മാനസിക സംഘർഷത്തിലായ പെൺകുട്ടി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവ് പെൺകുട്ടിയോട് നിരന്തരം പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. തന്നെ തിരിച്ച് സ്‌നേഹിച്ചില്ലെങ്കിൽ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു.



പ്രണയാഭ്യർത്ഥന നിരസിച്ചതോടെ പെൺകുട്ടിയെക്കുറിച്ച് ഇയാൾ അപവാദം പറഞ്ഞുപരത്തിയിരുന്നു. തുടർന്ന് പെൺകുട്ടി വീട്ടിൽ വിവരമറിയിച്ചു. ബന്ധുക്കൾ യുവാവിന്റെ വീട്ടുകാരോട് കാര്യം പറയുകയും ചെയ്തു. കുറച്ച് നാളുകൾക്ക് ശേഷം യുവാവ് വീണ്ടും ശല്യം തുടർന്നു.


സ്‌കൂളിൽ നിന്ന് വരുന്ന പെൺകുട്ടിയെ തടഞ്ഞുനിർത്തി, മറ്റുള്ളവരുടെ മുന്നിൽവച്ച് അസഭ്യം പറയുകയും മുടിക്ക് കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്. ഒളിവിലായിരുന്ന പ്രതിയെ ഇൻസ്‌പെക്ടർ വിപിൻദാസ്, പൊലീസ് ഉദ്യോഗസ്ഥരായ ശ്രീജിത്ത്, ഷിബു, ആദർശ് എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post

WB AD


 


 

LIVE