മണിയൂർ പാലയാട് തുരുത്തിയിലേക്കുള്ള യാത്ര ദുസ്സഹമായി. മഴ വർദ്ധിച്ച തോടുകൂടി ചൊവ്വ പുഴ പാലയാട് തുരുത്തി നിവാസികളുടെ യാത്ര പ്രയാസം ആയിരിക്കുകയാണ്. തുരുത്തിപ്പാലം എന്ന ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ചുകൊണ്ട് കഴിഞ്ഞ ഫിഷറീസ് മന്ത്രി ഫണ്ട് വകയിരുത്തുകയും, കരാറുകാരൻ ആരംഭ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. അതിന്റെ ഫലമായി പുഴക്ക് കുറുകെ മണ്ണിട്ട് നികത്തുന്ന ജോലി പൂർത്തീകരിച്ചിരുന്നു. എന്നാൽ ഫണ്ട് അപര്യാപ്തമാണ് എന്ന് പറഞ്ഞുകൊണ്ട് കരാറുകാരൻ പിൻവലിഞ്ഞു. താൽക്കാലികമായി പണിത മരത്തിന്റെ പാലം ശ്രദ്ധിക്കാതെ വരികയും, മഴ കനത്ത തോടുകൂടി മണ്ണിട്ട് നികത്തിയത്തിലൂടെ ഉള്ള യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയുമാണ് നിലവിൽ ഉള്ളത്. സ്കൂളുകൾ തുറന്ന ഈ അവസരത്തിൽ കുട്ടികളുടെ പഠനം തന്നെ അവതാളത്തിലാണ്.ബന്ധപ്പെട്ടവർ ഇനിയെങ്കിലും പാലത്തിന്റെ തുടർനടപടിയിലയ്ക്കു നീങ്ങണമെന്ന് സമീപവാസികൾ
Post a Comment